Friday, September 1, 2017

വേർപാട് -സ്നേഹത്തിനൊരു ശ്രദ്ധാഞ്ജലി
***** ********************************************

മൗനം തുളുമ്പുന്ന വാക്കുകളിൽ
പ്രാണൻ തുടിക്കുന്ന പാട്ടുകളിൽ
തേടി നടക്കുകയാണിന്നു  ഞാൻ നിന്നെയെൻ
മോഹം മരിക്കുന്ന   രാവുകളിൽ..

നീയറിയാതെയെൻ കണ്ണീരു പുഞ്ചിരി
പൂക്കളായ് വാരിക്കൊടുക്കുന്നു ഞാൻ.
കീറിമുറിയുമെന്നാത്മാവിൻ  ചോരയാൽ
പൂക്കളം തീർത്തു പിടയുന്നു  ഞാൻ.

ഒന്നിനി കാണാനൊരു വാക്ക് മിണ്ടുവാൻ
ഒരു നാളുമരികിൽ നീ വരികയില്ല .
ഒരുമിച്ചു നാം നട്ട സ്നേഹവും ദാഹവും
ഒരു മഴക്കാറായ്  മറഞ്ഞു പോയി.
ഒരു വട്ടം കൂടിയീ വിണ്ണിൽ നിന്നുതിരാത്ത 
മൃത  വർഷബിന്ദുവായ്മാഞ്ഞു പോയി.
നിൻ  കര തലമെന്റ  മാറിലിനിയുമൊ-
ന്ന മരുമെന്നാശിച്ചു നിന്നുപോയി
ഒരു രാത്രി പക്ഷെ കിരാതനഖങ്ങളാൽ
ഹൃദയം വലിച്ചു പറിച്ചെടുത്തു.
ഒരുവെട്ടാൽ നമ്മെ രണ്ടാക്കി ഞാനതിൽ നിന്നും
ഒരു പതിനായിരം  തുണ്ടുകളായ് ..

കരയില്ല ഞാൻ ,പക്ഷെ വിരഹത്തിൻ വേദന
കരളിനെ കീറി നുറുക്കുമ്പോഴും
വെറുതെ ചിരിക്കുമെൻ മുഖമാണ് നിൻ നിറ
ചന്ദ്രനെന്നന്നു പറഞ്ഞില്ലേ നീ .
 കരിമുകിലായെന്റെ  വേദന നിൻ മുൻപി-
ലൊരുനാളും വെച്ച് മടങ്ങില്ല ഞാൻ.

ഇനിയുമിരിക്കും ഞാനീ കടൽ തീരത്തു
നിറയുന്ന നിൻ പാദസ്വനങ്ങൾ തേടി .
ഇളകിമറിയുന്നയലകളിൽ നിൻ കാൽ
ച്ചിലങ്കകൾ പകരുന്നയീണം തേടി ..

ഉണ്ടെനിക്കുള്ളിലുറപ്പ് നാം വീണ്ടുമൊ -
രു മഴക്കാലത്തു കണ്ടു മുട്ടും.
ന്നുമെന്നുള്ളിലെ യീണത്തിനൊത്തു നീ
പൊൻ മണൽ പാടത്തു ചുവടു വെയ്ക്കും.
                                   
                                        ********

No comments:

Post a Comment