കൂട്ടിയിണക്കുമദൃശ്യ നൂലുകൾ.....
***********************************************
മിനിഞ്ഞാന്ന്
രാത്രിയാണ് ആ കവിത
എഴുതിയത്.കവിതയല്ല .പാട്ട്.പിസിയിൽ
ടൈപ്പ് ചെയ്തു വായിച്ചു നോക്കിയപ്പോൾ
ഓർത്തു .മാതൃവിനു അയക്കാം
(രാഹുൽ) അല്ലെങ്കിൽ ബാല ഭാസ്കറിന്.പിന്നീട് എങ്ങനെയെന്നറിയില്ല അബദ്ധത്തിൽ
വേർഡിൽ നിന്നും ഡിലീറ്റ് ബട്ടൺ
അടിച്ചു പോയി.ഇരുപതോളം വരികൾ
ഇല്ലാതെയായി.റിക്കവർ ചെയ്യാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
ഖേദം തോന്നി .പിന്നീട് സ്വയം
ആശ്വസിപ്പിച്ചു .എല്ലാം പ്രവചനാതീതമാണ് .
നിമിഷം കൊണ്ട് എല്ലാം തകിടം
മറിയുന്ന വൃത്തികെട്ട ഒരു ഗെയിം
മാത്രമാണ് ജീവിതം എന്നിരിക്കിലും മനുഷ്യന്മാർ
ആശിക്കാനും മോഹിക്കാനും വ്യവസ്ഥ ചെയ്യപ്പെട്ടു നിർമ്മിതമായ
ജീവികളാണ്.ഈ ഭൂമിയിൽ
മത്സരത്തിനോ അഹങ്കാരത്തിനോ ദേഷ്യത്തിനോ പകയ്ക്കോ സമ്പത്തിനോ
ഒന്നും ഒരു അർത്ഥവുമില്ല
.ഇവിടെ ഉണ്ടാക്കി ഇവിടെ
തന്നെ കളഞ്ഞിട്ടു പോകണം .ഒന്നും
സഹായിക്കുകയില്ല .ഒരു പക്ഷെ
ഒരു നല്ല മനസ്സ്
ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ ആത്മാവ് എന്ന പേരിൽ
കൂടെ കൊണ്ട് പോകാമായിരിക്കും
.അറിയില്ല.
ഹൃദയം തുറന്നു വെച്ചാൽ കുറെ
അതിഥികളെ കണ്ടും കേട്ടും മടങ്ങാം
.
ആദ്യ രണ്ടു വരികൾ ഇപ്പോഴും
ഓർമ്മയിൽ ഉണ്ട്.
"വരികളിൽ
നിന്നും വരികളിലേക്കൊരു
വര വരയ്ക്കാം നറു തിരി
കൊളുത്താം "